Showing posts with label ചിന്താദീപ്തി. Show all posts
Showing posts with label ചിന്താദീപ്തി. Show all posts

Thursday, November 14, 2013

10 june 2003

മരണശേഷം എന്ത്?
അത് കടുത്ത ശൂന്യതയാണ്.
ശൂന്യത ഒരു ശക്തിയാണ്.
ശൂന്യതയില്‍ ‍നിന്നാണ്‌ ആദ്യത്തെ അണു ഉണ്ടായത്‌.
ശൂന്യത ഈശ്വരനാണ്‌.
അതിനാല്‍ ശൂന്യതയെ ഭജിക്കൂ എന്ന് ഞാന്‍ പറയും.
മനസ്സ് ശൂന്യമാക്കുക വഴി നിങ്ങള്‍ അഭൗമമായ ശക്തിയെ അറിയും.
അതാണ്‌ എന്റെ ധ൪മ്മം.
അതാണ്‌ എന്റെ ക൪മ്മം.
അതാണ് എന്റെ ശൂന്യമതം

(എഴുതാനിരിക്കുന്ന നോവലില്‍ ചേ൪ക്കേണ്ടുന്ന കാര്യങ്ങള്‍)

12 july 2004


കോപം
അതെന്നെ ഭരിച്ചു.
നിരാശ എന്നെ മൂടിക്കളഞ്ഞു.
അപമൃത്യു വരിച്ച ആത്മാവിനെപ്പോലെ
ഞാന്‍ തലതാഴ്ത്തി.
അലഞ്ഞലഞ്ഞു ഒടുവില്‍ പുഞ്ചിരിയുടെ
കടലില്‍ ഇറങ്ങി.
എന്റെ ചുണ്ടുകളെ ഞാന്‍ തിരഞ്ഞു
എന്റെ കണ്ണുകളെ ഞാന്‍ തേടി.
എവിടെയാണ് എന്റെ പുഞ്ചിരി?
എന്റെ കവില്തടങ്ങളുടെ മഹത്വം
കളഞ്ഞുപോയി.
ഞാന്‍ ആയിരിക്കുന്ന പുഞ്ചിരി
ആരുടെതാണ്.
എന്നെ ഭരിക്കുന്ന കോപത്തെ
ഭരിക്കാന്‍ അതിനോടാരു പറഞ്ഞു.
എന്നെ മൂടിയ നിരാശയെ മൂടുവാന്‍
അതിനെങ്ങനെ കഴിഞ്ഞു...?

Friday, June 21, 2013

എന്തുകൊണ്ടോ എന്റെ ബുദ്ധിക്ക് വല്ലത്തൊരു മരവിപ്പ് സംഭവിക്കാ൯ തുടങ്ങിയിരിക്കുന്നു.

ഓ൪മ്മകള്‍ പാഞ്ഞു
ഓടലോടോടല്‍
പിന്നിലേയ്ക്കെന്താ-
ണിത്ര വേഗേനവെ
ചന്തമില്ലത്രെ...
ശപിച്ച ദിക്കെത്ര?
ദിക്കുമുട്ടുമ്പോള്‍
പിടഞ്ഞുപോ൦ ചിത്ത൦.
ചത്ത ശാസ്ത്രങ്ങള്‍
ചതിച്ച ശാസ്ത്രങ്ങള്‍
അശുദ്ധ ജന്മങ്ങള്‍
പതിഞ്ഞ ശബ്ദങ്ങള്‍
പുറത്ത് കോലായില്‍
മരിച്ച് ശബ്ദങ്ങള്‍.

ഓ൪മ്മകള്‍ക്കെന്തേ-
തിരിച്ചു വന്നാലെ൯-
ഓമനാള്‍ പാ൪ക്കു൦
മല൪വനിയിങ്കല്‍
ഓ൪മ്മയേ...വന്നോ ഹോ!
ഓ൪മ്മയേ... വന്നോ!!
പോയിടല്ലേ നീ
പോയിടല്ലേ വരൂ.


തലേന്നു കുറിച്ചിട്ട മേല്പ്പറഞ്ഞ ആശയങ്ങള്‍ക്ക് ഒരു രൂപമുണ്ടാക്കാ൯ പ്രയാസപ്പെട്ടു. രൂപരഹിതമായ വരികളില്‍ നിന്നു൦ രക്ഷപ്പെടുക അപ്രാപ്യമായ കാര്യമായിരുന്നു. എങ്ങനെയോ രക്ഷയുടെ വക്കോള൦ എത്തി.

Saturday, September 15, 2012

8 july 2004



താന്‍ എന്തൊക്കെയോ ആണ് എന്നഅതിനെക്കാള്‍
താന്‍ എന്തിനൊക്കെയോ ആണ് എന്നാ ബോധമാണ്
ഒരാള്‍ക്ക് ഉണ്ടാകേണ്ടത്.

ഓ൪മ്മകള്‍

എന്തുകൊണ്ടോ എന്റെ ബുദ്ധിക്ക് വല്ലത്തൊരു മരവിപ്പ് സംഭവിക്കാ൯ തുടങ്ങിയിരിക്കുന്നു.

ഓ൪മ്മകള്‍ പാഞ്ഞു
ഓടലോടോടല്‍
പിന്നിലേയ്ക്കെന്താ-
ണിത്ര വേഗേനവെ
ചന്തമില്ലത്രെ...
ശപിച്ച ദിക്കെത്ര?
ദിക്കുമുട്ടുമ്പോള്‍
പിടഞ്ഞുപോ൦ ചിത്ത൦.
ചത്ത ശാസ്ത്രങ്ങള്‍
ചതിച്ച ശാസ്ത്രങ്ങള്‍
അശുദ്ധ ജന്മങ്ങള്‍
പതിഞ്ഞ ശബ്ദങ്ങള്‍
പുറത്ത് കോലായില്‍
മരിച്ച് ശബ്ദങ്ങള്‍.

ഓ൪മ്മകള്‍ക്കെന്തേ-
തിരിച്ചു വന്നാലെ൯-
ഓമനാള്‍ പാ൪ക്കു൦
മല൪വനിയിങ്കല്‍
ഓ൪മ്മയേ...വന്നോ ഹോ!
ഓ൪മ്മയേ... വന്നോ!!
പോയിടല്ലേ നീ
പോയിടല്ലേ വരൂ.


തലേന്നു കുറിച്ചിട്ട മേല്പ്പറഞ്ഞ ആശയങ്ങള്‍ക്ക് ഒരു രൂപമുണ്ടാക്കാ൯ പ്രയാസപ്പെട്ടു. രൂപരഹിതമായ വരികളില്‍ നിന്നു൦ രക്ഷപ്പെടുക അപ്രാപ്യമായ കാര്യമായിരുന്നു. എങ്ങനെയോ രക്ഷയുടെ വക്കോള൦ എത്തി.

19 january 2004

ഓരോരുത്തരും അവനെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. സ്വന്തം ലാഭം മാത്രം നോക്കുന്നു. അതിനുവേണ്ടി ആരെയും എവിടെവച്ചും എങ്ങനെയും സ്നേഹിക്കുന്നു. അപ്പോള്‍ സ്നേഹം എത്രയോ കപടം.


മനുഷ്യ൯ അവന്‍റെ പുതിയ മുഖത്തിന് പേരിട്ടു. കച്ചവട മനസ്ഥിതി അഥവ ബിസിനസ്സ് മെന്‍റാലിറ്റി. അവിടെ ആ൪ക്കും ആരെയും സ്നേഹിച്ചു വഞ്ചിക്കാം.

29 june 2004


ഇനിയെന്‍ മഴക്കാലം
തുള്ളിയാല്‍ നീര്‍ത്തിട്ട
ചവറ്റു പായില്‍, റോഡില്‍
കാല്‍നനച്ചെത്തിയ
ചെരിപ്പുകള്‍.
വാര് ഞാന്‍ പൊട്ടിച്ചു
വച്ചെന്‍ അലമാരിയിങ്കല്‍
ഇനിയെന്റെ കാലുള്ള ചെരിപ്പുകള്‍,
മഴക്കാല സ്വപ്‌നങ്ങള്‍
അവിടെ ശേഷിക്കട്ടെ !!


ചില ചിന്തകള്‍ വളരെ നിര്മലമാണ്. അത്രയും തന്നെ  അപകടകരവും. ഇന്ന് ഞാന്‍ വേറിട്ട  വഴിയെ  ചിന്തിച്ചില്ല, വേറിട്ട വഴിയെ നടന്നതുമില്ല. 

Friday, February 3, 2012

9 June 2004

ചില കാര്യങ്ങള്‍ ഞാന്‍ വളരെ പ്രാധാന്യത്തോടെയാണ്‌ കാണുന്നത്.
ജീവിത ബന്ധങ്ങളെ ഞാന്‍ അഴകോടെയാണ്‌ വീക്ഷിക്കുന്നത്.
എന്നിട്ടും (ഞാനെന്ന്) അഹങ്കരിക്കാത്തവര്‍ക്ക്
ജീവിതമില്ലെന്ന് അവരെന്നോടു പറഞ്ഞു.
ദേശത്തിലുള്ള അഹങ്കാരം..
വസ്തുക്കളിലുള്ളത്..

കഴുത്തിരിക്കുന്നിടത്തേയ്ക്ക് ജലവിതാനം ഉയരുമ്പോള്‍
നാം എന്തിനെക്കുറിച്ചാണ്‌ വ്യാകുലപ്പെടുന്നത്.
നമ്മുടെ കാലുകള്‍ സ്വതന്ത്രമല്ലല്ലോ.
അതു മറ്റുള്ളവരോടുള്ള വിശ്വാസത്തിന്റെ തടങ്കല്‍ പാളയങ്ങളില്‍ കെട്ടപ്പെട്ടിരിക്കുകയല്ലേ?
ജലവിതാനത്തെ ഭയന്ന് നമ്മള്‍ ഉയരാന്‍ ശ്രമിക്കുകയാണ്‌.
അതിനു ഒരിക്കലും കഴിയാറില്ലല്ലോ?

അപ്പോഴും നാം കാണാന്‍ വിധിക്കപ്പെടുകയല്ലേ...

നിസ്സഹായരായി ജലവിതാനത്തോട് പൊരുതി ചീഞ്ഞളിഞ്ഞ് കെട്ടുകളില്‍ നിന്ന് വേര്‍പെട്ട
നമ്മുടെ മുഖത്തേയ്ക്ക് ഒഴുകിയടുക്കുന്ന ശവങ്ങളെ.
അതു കണ്ട് കണ്‍നിറഞ്ഞ്, ശ്വസിച്ച് നാമും മരിക്കുന്നു.

ജലവിതാനമെന്നത് എന്റെ മിഥ്യാ സങ്കല്പമല്ല.
സ്പഷ്ടമായ ചിന്തയുടെ ഫലമാണ്‌.

Friday, December 23, 2011

21മെയ് 2004

ഒരോലവാല്‍
എലിവാല്‍
പൂച്ചവാല്
ഇവയ്ക്കെല്ലാം പുറമേ
പണ്ടു നായര് പിടിച്ച പോലത്തെ
ഒരു പുലിവാല്‍

നാളെയാകുന്ന കഴുതയില്‍
ഞാനാകുന്ന മാറാപ്പ്
അതില്‍ നിറയെ ബന്ധങ്ങളുടെ വിഴുപ്പ്
കഴുത ഇരുകാലില്‍ നടക്കുന്നു.
ഞാന്‍ നടത്തം മറന്നു.
നാലുകാലില്‍ നിന്ന്
രണ്ടു കാലിലേക്ക്, പിന്നെ
ഒറ്റക്കാലില്‍ തപസ്സു
തുടങ്ങിയപ്പോഴാണു
കഴുതയുടെ ചുമലില്‍ കയറിയത്

Friday, October 29, 2010

03 ഏപ്രില്‍ 2004

അസഹ്യമായ വെയിലില്‍ മഴ കൊതിച്ച് നാവു ചുരുണ്ടുപോയി.
ഉച്ചക്ക് നാസറിച്ചയോടൊത്ത് വെട്ടുവഴിയിലൂടെ നടന്നു.
ഇലക്ട്രിസിറ്റി ബോര്‍ഡുകാരുടെ പാച്ചലും ലൈന്‍വലിയും.
ലൈനുകള്‍‌‍ക്കായി ആ മരത്തിന്റെ കൊമ്പും വെട്ടപ്പെടുകയാണ്. മാഞ്ഞു പോകുന്ന തണല്‍‌.
തണല്‍; ഉലയുന്ന കൊമ്പിനു താഴെ വളഞ്ഞ വെട്ടുവഴിയില്‍ കിടന്നു പിടയുകയാണ്. തണലിന്റെ മരണം. തണുപ്പിന്റെയും.
മരണത്തിനും ശവസംസ്കാരത്തിനുമായി ആകെ ഒറ്റ നിമിഷം മാത്രം!
ഇനി പുനര്‍‌ജനനത്തിനോ?
കാലങ്ങള്‍...
പലപ്പോഴും തണല്‍‌‌‌വിരിച്ചു നിന്ന മരങ്ങളുടെ സ്ഥാനത്ത് തണുപ്പിനെ തന്റെ ചുട്ടുപഴുത്ത ഗര്‍ഭപാത്രത്തില്‍ അട്ടിയിട്ടു സൂക്ഷിച്ച് കോണ്‍ക്രീറ്റ് കൂടാരങ്ങള്‍.
അത് തണലിന്റെ പുനര്‍ജന്മ‌മാണോ?
ചോദ്യം മാത്രം.
ഉത്തരം വെന്തുവിളറിയ ഒരു പുഞ്ചിരി.

Thursday, October 28, 2010

6 ഏപ്രില്‍ 2004

'വിഷുക്കണി'ക്കുവേണ്ടിയുള്ള രചന പാചകദശയിലാണ്.
ഞുറുക്കിത്തീരാത്ത ഇറച്ചിത്തുണ്ടങ്ങള്‍.
അരിഞ്ഞു തീരാത്ത പച്ചക്കറികള്‍.
ഒടുവില്‍ എല്ലാം നാരായണവചനം പോലെ ചക്കക്കറിയാവും.
ഉപ്പിടണോ പഞ്ചസാരയിടണോ എന്ന ശങ്കയിലാണു ഞാന്‍.
ഒരല്പം കയ്പുനീരായലോ?
ഒന്നിനും വയ്യ.
ഇപ്പോള്‍ എഴുത്തു തുടങ്ങിയിട്ടു രണ്ടുമണിക്കൂറിലേറെയായി.
കഥയുടെ ഒരുതാളു മറിഞ്ഞില്ല.
കവിത ഒരുവരി പോലും കുറുകിയില്ല.
തല്‍‌ഫലമായി ഞാന്‍ മാറിമറി ചിന്തിച്ചു.
എനിക്കു കഥയെഴതാനുള്ള കഴിവില്ല.
എനിക്കു കവിതയെഴുതാനുള്ള കഴിവില്ല.
ഇതൊക്കെ ഒരു ചോരത്തിളപ്പിന്റെ കാലമാണ്.
ഈ നേരങ്ങളില്‍ എന്തൊക്കെ തോന്നാം.
പക്ഷേ...
പ്രദീപ് സാറിനു വാക്കുകൊടുത്തില്ലേ.
ഞാന്‍ പണ്ടേതോ ഓട്ടോഗ്രാഫില്‍ എഴുതി.
"വാക്കിലൊതുക്കിയ സ്നേഹം
കീറപ്പഴന്തുണി പോലെ
എടുത്താലുമുടുത്താലും കീറും."
ഇങ്ങനെ നോക്കിയാല്‍ എന്താ ഒരു വിഷാദം.
എഴുതി നോക്കുക. അത്രതന്നെ.
സ്നേഹത്തിന്റെ കഥയും
മരണത്തിന്റെ കവിതയും എന്നില്‍ തിളച്ചു മറിയുന്നു.

Sunday, August 22, 2010

23 march 2004

ആദ്യ പ്രണയം പോലെ തന്നെയാണ് ആദ്യ മഴയുടെ വരവും. അനുഭൂതിയുടെ തുല്യത!
പക്ഷേ അവള്‍ രാത്രിയാണല്ലോ വന്നത്.
ഞാന്‍ ഗാഢമായ ഉറക്കത്തിലായിരുന്നു.
അവള്‍ എന്റെ ജനലോരത്തു വന്ന് കുറുകുകയും മന്ദഹസിക്കുകയും ചെയ്തു.
ഞാനുണര്‍ന്നപ്പോള്‍ അവള്‍ നിലച്ചിരുന്നു.
എനിക്കു നഷ്‌ടമായ പ്രണയം പോലെ.
നഷ്‌ടമായ അനുഭൂതി.
അവളുടെ താളത്തില്‍ കുളിച്ചുകിടന്ന ചെങ്കല്‍ പാറകള്‍ക്കും. പാതയോരങ്ങള്‍ക്കും നവോന്‌മേഷം.
കാഴ്ച്ചയുടെ നിറവിലേയ്ക്ക് വെയില്‍ കനത്തപ്പോള്‍ പരന്ന മ്ലാനത ഈറനണിഞ്ഞ് തുളസികതിര്‍ ചൂടി എന്നിലേയ്ക്കു വന്ന ആദ്യ പ്രണയിനിയുടെ അന്ത്യമായി പരിണമിച്ചു.
ഞാന്‍ അവളെയും
അവള്‍ എന്നെയും കണ്ടില്ല.
അവള്‍ പോയിക്കഴിഞ്ഞപ്പോള്‍;
താഴെ വീണു കിടന്ന തുളസിക്കതിരില്‍
കാല്‍ പതിഞ്ഞപ്പോള്‍;
ഞാനറിഞ്ഞു. ചോര!
നഷ്‌ടബോധത്തിന്റെ രക്‌തം!
മഴ പിന്നെയും വരുന്നു
പുതുമകളുമായി എത്രയെത്ര പുതുമഴകള്‍!
ഞാനറിയാതെ എന്നെയറിയാതെ...
ഗാഢമായ ഉറക്കത്തില്‍ പ്രൗഢമായ പുഞ്ചിരിയുമായി അവള്‍ വരുന്നു.
പകല്‍ വെളിച്ചത്തിലെ അവളുടെ ചിരിക്കുമുമ്പില്‍ ഇളിഭ്യനും, നിസ്സഹായനുമായി ഞാന്‍ കുടപിടിച്ച് നീങ്ങുന്നു.

Saturday, July 24, 2010

മാര്‍ച്ച്‌ 5 2004

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്താനില്‍ പോയാലെന്ത്, പോയില്ലെങ്കിലെന്ത്?
അതല്ല കാര്യം.
കാര്യമിപ്പോള്‍ ഇന്ത്യ തിളങ്ങുന്നു എന്നതാണ്.
ഇന്ത്യ കത്തുന്നു എന്നതല്ലെ ശരി.
ഏകദേശം കത്തി തീര്‍ന്നു. അതുകൊണ്ടാവണം
ഇപ്പോള്‍ കനല്‍ കട്ടകള്‍ ബാക്കിയായി.
ഗുജറാത്തിലും മറ്റുമൊക്കെ...
രാജ്യത്താകമാനം ചാരവും-
തിളങ്ങുന്ന മതേതരത്വം കത്തിത്തീര്‍ന്ന് സ്പര്‍ദ വേരൂന്നിയ മരത്തിന് വളമായി തിളങ്ങുന്ന ചാരം.

Friday, February 19, 2010

16 february 2004

ഇന്നു ഞാന്‍ പഠിച്ചത്.
"പറയേണ്ടതില്‍ നിന്നും ഒരക്ഷരമോ ഒരു മൂളലോ കൂടുതലാകരുത്.
ഒരു പുഞ്ചിരികൊണ്ട് നേട്ടമുണ്ടാക്കാന്‍‌ കഴിയുന്നിടത്ത് വെറുതെ പതിനായിരം മൗനം പണിതുയ൪ത്തരുത്.
ഒരു മൗനം ആവശ്യമുള്ളപ്പോള്‍ ഏകനായിരുന്ന് പ്രാ൪ത്ഥിക്കുക, ചിന്തിക്കുക.

മൗനം അന്തസ്സുറ്റതായി പണിയപ്പെടട്ടെ.
ആയിരം അട്ടഹാസങ്ങളെക്കാള്‍ ഒരു പുഞ്ചിരിക്ക്‌ കഴിവുണ്ട്.
കോടി സംസാരത്തെക്കാള്‍ ഒരു മൗനത്തിനും!"

Monday, February 15, 2010

12 February 2004

അങ്ങനെ ഈ ദിനവും കാലത്തിനു മുന്‍പില്‍
എനിക്കുവേണ്ടി അടിയറവു പറയുന്നു.

തെറ്റുകളില്‍ നിന്നും ചെറിയ ചെറിയ പിഴവുകളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

ആ൪ക്കും വഴങ്ങരുത്.
ആരോടും കണ്ണടയ്ക്കരുത്.
മുഖ്യമായും,
ആരെയും വിശ്വസിക്കരുത്.

തങ്ങളുടെ ക൪മ്മം ചെയ്യുമ്പോള്‍ എതി൪ഭാഗത്തിന്‍റെ നീരസം കണക്കിലെടുക്കരുത്.
അവ൪ ധ൪മ്മം ചെയ്തുകൊള്ളുമെന്നത് പിന്നീട് പല൪ക്കും വ്യസനകരമായിത്തീരും.

ആരും ആ൪ക്കുവേണ്ടിയും ധ൪മ്മം അനുഷ്ഠിക്കുന്നില്ല.

സ്വന്തം വേല ലഘൂകരിക്കാനും സുഗമമാക്കാനും
അവ൪ മറ്റുള്ളവരുടെ കണ്ണില്‍ മണ്ണിടുന്നു.
പ്രീതി പറ്റാന്‍ പുഞ്ചിരിക്കുന്നു.

തെറ്റ് വിഷമാണ്‌. അത് തോലുറയിലടയ്ക്കപ്പെട്ട വീഞ്ഞു പോലെ,
കാലപ്പഴക്കം ചെല്ലുന്തോറും വീര്യം കൂടി വന്‍ നാശം വിതയ്ക്കും.

ഓ൪മ്മകളുടെ തേരില്‍‌ യുദ്ധസ്മരണകള്‍ മറന്നുപോയി
വ്യസന പ൪വ്വത്തില്‍ നിന്നും;
ജീവിതോത്സവം തുടങ്ങുന്നു.

ഇനി പ്രയാണമാണ്‌.
വെളുപ്പില്‍ കറുത്ത പൊട്ടുകള്‍ വീണ് വീണ് കറുപ്പിലലിയും വരെ
പ്രയാണം തന്നെ!

Thursday, February 11, 2010

5 February 2004

ഉമിനീരിനോടുള്ള ഭാവവൈരുദ്ധ്യം പോലെ തന്നെയാണ്‌ ഇന്ന് പലതും. ഒന്നില്‍നിന്നുതന്നെ നുണഞ്ഞിറക്കപ്പെടുകയും കാ൪ക്കിച്ചു തുപ്പപ്പെടുകയും ചെയ്യുന്നു.


ജീവിതവും ഏതാണ്ടിങ്ങനെ തന്നെ.
എന്‍റെ ചിന്തകളും.

Friday, February 5, 2010

29 January 2004

എന്‍റെ ഏകാന്തത എനിക്കു തിരിച്ചു കിട്ടും വരെ എന്‍റെ കവിതകള്‍...?

ഉച്ചത്തില്‍ ചൊല്ലാനാവാത്ത എന്‍റെ കവിതകളെയോ൪ത്ത്‌
വിചിത്രവിഹായുസ്സിന്‍റെ പടവുകളില്‍ ഞാന്‍ ഇരുളിനെയും
സത്യത്തെയും തമസ്കരിച്ച് തപസ്സു ചെയ്യും.

മൗനമായ തപസ്സ്!

സ൪ഗാത്മകത പുന൪ജ്ജനിയെ തേടുന്നു.
താളാത്മകത പ്രഗീതവദനത്തെയും.
ഏറ്റവും സുന്ദരമായ ദിവസത്തിന്‌ അങ്ങനെ അവസാനമാകുന്നു.

Monday, February 1, 2010

25 january 2004

ഞാന്‍ ആയിത്തീരേണ്ടതിനെക്കുച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. പക്ഷെ; ആയിത്തീരുന്നതിനെക്കുറിച്ച് ഈശ്വരന്‌ നന്നായറിയുകയും ചെയ്യാം! ഈ അറിവുകള്‍ക്കിടയില്‍ കിടന്ന് എന്‍റെ ജീവിതം പാഴാകുന്നു.

Wednesday, January 13, 2010

19 january 2004

ഓരോരുത്തരും അവനെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. സ്വന്തം ലാഭം മാത്രം നോക്കുന്നു. അതിനുവേണ്ടി ആരെയും എവിടെവച്ചും എങ്ങനെയും സ്നേഹിക്കുന്നു. അപ്പോള്‍ സ്നേഹം എത്രയോ കപടം.


മനുഷ്യ൯ അവന്‍റെ പുതിയ മുഖത്തിന് പേരിട്ടു. കച്ചവട മനസ്ഥിതി അഥവ ബിസിനസ്സ് മെന്‍റാലിറ്റി. അവിടെ ആ൪ക്കും ആരെയും സ്നേഹിച്ചു വഞ്ചിക്കാം.

Friday, December 4, 2009

19 june 2003

നേട്ടത്തിനുവേണ്ടി ഒന്നുംതന്നെ ഞാ൯ ചെയ്യുന്നില്ല. ഒരടിപോലും നടക്കുന്നില്ല. പ്രീതി പറഞ്ഞ പുസ്തകം നെപ്പോളിയ൯ ഹില്ലിന്റെ 'തിങ്ക് ആ൯ഡ് വി൯' വായിച്ചാലും ഞാ൯ രക്ഷപെട്ടേക്കില്ല. 'സോറി തിങ്ക്‌ ആന്‍ഡ് ഗ്രോ റിച്ച്'
വിജയം പണത്തിലേക്കുള്ള വള൪ച്ചയാണ്‌. ഒരുതരം ഗ്രോത്ത്‌.
അതിനവസാനം പണമാണ്‌.
നിറയെ പണം.
എവിടെയും പോകാം. ആരെയും കാണാം. എന്തും ചെയ്യാം.

ആധുനീക ലോകത്തിന്റെ വിചിത്രമല്ലാത്ത ഈ ചിന്താശേഷി എനിക്ക് ദഹിക്കുന്നില്ല.
വിജയത്തിന്റെ മറുവശം ചൂഷണമാണ്‌.

ഒരുവന്‌ ലോട്ടറിയടിക്കുമ്പോള്‍ പോലും അവ൯ ഒരുപാടുപേരെ ചൂഷണം ചെയ്യുന്നു. വളരുന്നവനും ആരെയൊക്കെയോ ചൂഷണം ചെയ്യുന്നു.

നീതീകരിക്കാനാവാത്ത അസമത്ത്വം വലിയൊരു മരമാണ്‌.
ആകശം മുട്ടെ ഒരെണ്ണം. മരത്തിന്റെ ഭാഷ:
'താഴെ ദാരിദ്ര്യവും
മുകളില്‍ സമ്പന്നതയും
ഇടയില്‍ ഞാനും'

'ദാസ് ക്യാപ്പിറ്റല്‍' വയിച്ചാലെന്തേ എന്നുവരെ ഞാ൯ ചിന്തിച്ചുപോകുന്നു.
ഇതുവരെ തുടങ്ങിയിട്ടില്ല.
മറ്റൊന്നുമല്ല. ഇത്ര നിസ്സാരമായ ഒരു മരത്തെക്കുറിച്ചുള്ള ചിന്തയില്‍ നിന്നും അങ്ങോ൪ എങ്ങനെ ഇത്ര വലിയൊരു പുസ്തകം എഴുതി എന്ന ആകാംഷ.