Thursday, November 14, 2013

10 june 2003

മരണശേഷം എന്ത്?
അത് കടുത്ത ശൂന്യതയാണ്.
ശൂന്യത ഒരു ശക്തിയാണ്.
ശൂന്യതയില്‍ ‍നിന്നാണ്‌ ആദ്യത്തെ അണു ഉണ്ടായത്‌.
ശൂന്യത ഈശ്വരനാണ്‌.
അതിനാല്‍ ശൂന്യതയെ ഭജിക്കൂ എന്ന് ഞാന്‍ പറയും.
മനസ്സ് ശൂന്യമാക്കുക വഴി നിങ്ങള്‍ അഭൗമമായ ശക്തിയെ അറിയും.
അതാണ്‌ എന്റെ ധ൪മ്മം.
അതാണ്‌ എന്റെ ക൪മ്മം.
അതാണ് എന്റെ ശൂന്യമതം

(എഴുതാനിരിക്കുന്ന നോവലില്‍ ചേ൪ക്കേണ്ടുന്ന കാര്യങ്ങള്‍)

12 july 2004


കോപം
അതെന്നെ ഭരിച്ചു.
നിരാശ എന്നെ മൂടിക്കളഞ്ഞു.
അപമൃത്യു വരിച്ച ആത്മാവിനെപ്പോലെ
ഞാന്‍ തലതാഴ്ത്തി.
അലഞ്ഞലഞ്ഞു ഒടുവില്‍ പുഞ്ചിരിയുടെ
കടലില്‍ ഇറങ്ങി.
എന്റെ ചുണ്ടുകളെ ഞാന്‍ തിരഞ്ഞു
എന്റെ കണ്ണുകളെ ഞാന്‍ തേടി.
എവിടെയാണ് എന്റെ പുഞ്ചിരി?
എന്റെ കവില്തടങ്ങളുടെ മഹത്വം
കളഞ്ഞുപോയി.
ഞാന്‍ ആയിരിക്കുന്ന പുഞ്ചിരി
ആരുടെതാണ്.
എന്നെ ഭരിക്കുന്ന കോപത്തെ
ഭരിക്കാന്‍ അതിനോടാരു പറഞ്ഞു.
എന്നെ മൂടിയ നിരാശയെ മൂടുവാന്‍
അതിനെങ്ങനെ കഴിഞ്ഞു...?

Friday, July 19, 2013

16 July 2004


 കാറ്റു പോയ മരങ്ങൾ
കടവാവലുകൾ പോലെ ഇലകൾ.
മഞ്ഞിനോട്‌ ഞാൻ ചോദിച്ചു.
അതിനു തണുപ്പെന്തെന്ന അറിവില്ലായിരുന്നു.
മഴയ്ക്ക്കും അങ്ങനെ തന്നെ.
സ്വന്തം അസ്ഥിത്വത്തെ അറിയാത്തവർ.
മാരി മഞ്ഞിനെ മറക്കാൻ കാരണമാകുമോ?
രണ്ടും നമുക്ക്‌ വ്യത്യസ്ഥ അനുഭവമാണല്ലോ?
രണ്ടുതരം സുഖം.
മാരുതനെ മരത്തലപ്പുകളിൽ കണ്ടിരിക്കുകയാണു സുഖം.
നമുക്കതിനു കഴിയുന്നു.
ചിലപ്പോൾ അതു ആടു പോലെയും 
കുതിരകൾ പോലെയും രൗദ്രമായി
ശബ്ദിക്കുന്നു.
അപ്പോഴും നാം മരത്തലപ്പിലേക്ക്‌
മണൽക്കൂബാരത്തിലേയ്ക്ക്‌ ഉറ്റുനോക്കുന്നു.
നമുക്ക്‌ അതിനു മാത്രം കഴിയുന്നു!
ഒരു കൂരയാൽ കുടയാൽ മഴയെ തടഞ്ഞെന്നു നാം വിശ്വസിച്ചു,
ഒരു പട്ടുടുപ്പാൽ മഞ്ഞിനേയും...
നാം നമ്മുടെ ത്വക്കിനെ ഓരോ സ്പർശ്ശത്തിൽ നിന്നു പോലും രക്ഷിക്കുന്നു.
നമ്മെ മറന്നു കളയുന്നു.


Friday, June 21, 2013

പ്രവചനം


ജീവിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള ബദ്ധപ്പെടലുകള്‍

ഉരച്ചുകളഞ്ഞ
ജീവിതത്തിന്റെ
മുന
അക്ഷരപ്പേരില്‍
ഉരച്ചുണ്ടാക്കിയ
ജീവിതത്തിന്റെ
ഊഷരതയ്ക്കുമേല്‍
മുനയില്ലാതായപ്പോള്‍
കുത്തിവരച്ചത്..
മഷിത്തണ്ടറ്റങ്ങളില്‍
കരയുന്നവര്‍,
അടയാളങ്ങളുടെ
മറവിയടുക്കിന്‍
തെളിച്ചവരകള്‍-
കൊണ്ട്
എനിക്കുമേല്‍
യാത്രചെയ്യുന്നവര്‍,
ഞാന്‍ ജീവിച്ചതിന്റെ
ഉറപ്പുകള്‍
ഇല്ലാതാക്കും വരെ
കരയുന്നവര്‍..

പുഴകള്‍ നിറഞ്ഞു -
കവിഞ്ഞ്
ഉയരവൃക്ഷങ്ങള്‍
മൂടിപ്പോകുന്നതിന്റെ
മേല്പരപ്പില്‍
കിടന്നു നോക്കുന്നു.
ആകാശം
മേലെ അടയിരിക്കുന്നു.

മരിക്കുന്നതിനെക്കുറിച്ച്
ഇങ്ങനെയൊരാശയം.

എന്തുകൊണ്ടോ എന്റെ ബുദ്ധിക്ക് വല്ലത്തൊരു മരവിപ്പ് സംഭവിക്കാ൯ തുടങ്ങിയിരിക്കുന്നു.

ഓ൪മ്മകള്‍ പാഞ്ഞു
ഓടലോടോടല്‍
പിന്നിലേയ്ക്കെന്താ-
ണിത്ര വേഗേനവെ
ചന്തമില്ലത്രെ...
ശപിച്ച ദിക്കെത്ര?
ദിക്കുമുട്ടുമ്പോള്‍
പിടഞ്ഞുപോ൦ ചിത്ത൦.
ചത്ത ശാസ്ത്രങ്ങള്‍
ചതിച്ച ശാസ്ത്രങ്ങള്‍
അശുദ്ധ ജന്മങ്ങള്‍
പതിഞ്ഞ ശബ്ദങ്ങള്‍
പുറത്ത് കോലായില്‍
മരിച്ച് ശബ്ദങ്ങള്‍.

ഓ൪മ്മകള്‍ക്കെന്തേ-
തിരിച്ചു വന്നാലെ൯-
ഓമനാള്‍ പാ൪ക്കു൦
മല൪വനിയിങ്കല്‍
ഓ൪മ്മയേ...വന്നോ ഹോ!
ഓ൪മ്മയേ... വന്നോ!!
പോയിടല്ലേ നീ
പോയിടല്ലേ വരൂ.


തലേന്നു കുറിച്ചിട്ട മേല്പ്പറഞ്ഞ ആശയങ്ങള്‍ക്ക് ഒരു രൂപമുണ്ടാക്കാ൯ പ്രയാസപ്പെട്ടു. രൂപരഹിതമായ വരികളില്‍ നിന്നു൦ രക്ഷപ്പെടുക അപ്രാപ്യമായ കാര്യമായിരുന്നു. എങ്ങനെയോ രക്ഷയുടെ വക്കോള൦ എത്തി.

Saturday, September 15, 2012

8 july 2004



താന്‍ എന്തൊക്കെയോ ആണ് എന്നഅതിനെക്കാള്‍
താന്‍ എന്തിനൊക്കെയോ ആണ് എന്നാ ബോധമാണ്
ഒരാള്‍ക്ക് ഉണ്ടാകേണ്ടത്.