Friday, February 3, 2012

9 June 2004

ചില കാര്യങ്ങള്‍ ഞാന്‍ വളരെ പ്രാധാന്യത്തോടെയാണ്‌ കാണുന്നത്.
ജീവിത ബന്ധങ്ങളെ ഞാന്‍ അഴകോടെയാണ്‌ വീക്ഷിക്കുന്നത്.
എന്നിട്ടും (ഞാനെന്ന്) അഹങ്കരിക്കാത്തവര്‍ക്ക്
ജീവിതമില്ലെന്ന് അവരെന്നോടു പറഞ്ഞു.
ദേശത്തിലുള്ള അഹങ്കാരം..
വസ്തുക്കളിലുള്ളത്..

കഴുത്തിരിക്കുന്നിടത്തേയ്ക്ക് ജലവിതാനം ഉയരുമ്പോള്‍
നാം എന്തിനെക്കുറിച്ചാണ്‌ വ്യാകുലപ്പെടുന്നത്.
നമ്മുടെ കാലുകള്‍ സ്വതന്ത്രമല്ലല്ലോ.
അതു മറ്റുള്ളവരോടുള്ള വിശ്വാസത്തിന്റെ തടങ്കല്‍ പാളയങ്ങളില്‍ കെട്ടപ്പെട്ടിരിക്കുകയല്ലേ?
ജലവിതാനത്തെ ഭയന്ന് നമ്മള്‍ ഉയരാന്‍ ശ്രമിക്കുകയാണ്‌.
അതിനു ഒരിക്കലും കഴിയാറില്ലല്ലോ?

അപ്പോഴും നാം കാണാന്‍ വിധിക്കപ്പെടുകയല്ലേ...

നിസ്സഹായരായി ജലവിതാനത്തോട് പൊരുതി ചീഞ്ഞളിഞ്ഞ് കെട്ടുകളില്‍ നിന്ന് വേര്‍പെട്ട
നമ്മുടെ മുഖത്തേയ്ക്ക് ഒഴുകിയടുക്കുന്ന ശവങ്ങളെ.
അതു കണ്ട് കണ്‍നിറഞ്ഞ്, ശ്വസിച്ച് നാമും മരിക്കുന്നു.

ജലവിതാനമെന്നത് എന്റെ മിഥ്യാ സങ്കല്പമല്ല.
സ്പഷ്ടമായ ചിന്തയുടെ ഫലമാണ്‌.

No comments:

Post a Comment