Sunday, July 25, 2010

march 12 2004

ഞാന്‍ കരുതുന്നു.
അയാല്‍ നല്ല മനുഷ്യനാണ്.
സേവ്യര്‍‍ മേസ്തിരി.
കണക്കുകളുടെ കടലാസുതുണ്ടുപരതുമ്പോള്‍ ഇരുന്നൂറുരൂപ എനിക്കു നഷ്ടപ്പെട്ടു.
കാറ്റിന്റെ സിരകളിലൂടെ അത് ബില്‍ഡിംഗിനു താഴേയ്ക്ക് വീണു.
ഏതോ തലപൊളിക്കുന്ന കണക്കുകളുടെ കളിയായതിനാല്‍ ഞാന്‍ അറിഞ്ഞില്ല.
അതയാള്‍ക്ക് കിട്ടി.
അതു തിരികെ ലഭിച്ചപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. കാരണം ആ ഇരുന്നൂറു രൂപയ്ക്ക് അര്‍‍ത്ഥങ്ങള്‍ പലതായിരുന്നു.
ഉച്ചയ്ക്ക് അയാള്‍ കല്ലുകെട്ടിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു.
'നിങ്ങളെപ്പോലത്തെ സത്യസന്ധരെ ഈ ലോകത്തു കാണുക ബുദ്ധിമുട്ടാണ്.'
അയാള്‍ ചിരിച്ചു.
വൈകുന്നേരം പറഞ്ഞു.
'നിങ്ങളെ മറക്കില്ല.'- ഞാന്‍.
'ഏയ് അതിന്'-
അയാള്‍ എന്റെ ദേഹത്തു തട്ടി.
അങ്ങനെയല്ല. നിങ്ങളെ മറക്കില്ലെന്ന് പറഞ്ഞുവെന്നേയുള്ളു.
'ശരി.'
'ശരി.'
ജീവിതത്തില്‍ സത്യസന്ധരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്.
കണ്ടെത്തുമ്പോള്‍ ആസ്വദിക്കുകയെന്നതും.
ഇനി.
നാളെ.
നാളെയുടെ 'വക്രത' എന്നെ കരയിപ്പിക്കുന്നു.

1 comment: