Thursday, July 22, 2010

വളരെ നേരത്തേ പാട കെട്ടി പറ്റിച്ച ഉറക്കം രാവിലെ മുതല്‍ എന്നില്‍ ക്ഷീണമായി ഭവിച്ചു കൊണ്ടിരുന്നു.
എട്ടു മണിക്കു സൈറ്റില്‍.
സെല്ലാര്‍ ഫ്ലോര്‍ കോണ്‍ക്രീറ്റ് ഉണ്ടായിരുന്നു.
വാട്ടര്‍ ലെവല്‍ അവിടെ വല്ലാത്ത പ്രെശ്നമായിരുന്നു.
'ആറിഞ്ചിടം', 'ഒരിഞ്ചിടം', 'ഇഞ്ചില്ലാത്തിടം'.
അങ്ങനെ കുഞ്ഞും നാളില്‍ പഠിച്ച ഇഞ്ചുപടി പട്ടിക പോലും തികട്ടി വന്ന സമയം.
എന്തു ചെയ്യണമെന്നറിയാതെ
കാക്കയുണ്ടോ? മയിലുണ്ടോ? കുയിലുണ്ടോ?
മുയലുണ്ടോ എന്നു നോക്കിയിരിക്കെ
ആള്‍ക്കാര്‍ ഓട്ടം തുടങ്ങി.
കോണ്‍ക്രീറ്റ് പണിക്കാരും ഞാനും ഒഴികെ ബാക്കിയെല്ലാവരും ഓടി.
ഓട്ടത്തിന്‍ കഥ അറിയാതെ കോങ്ക്രീറ്റ് തുടങ്ങിക്കൊള്ളാന്‍ ഞാന്‍ ഓഡര്‍ കൊടുത്തു.
ഉടനടി രക്ഷകനെപ്പോലെ പ്രദീപ് സാര്‍ അവതരിച്ചു. ആഴങ്ങളും ആഴപ്പരപ്പുകളും കണ്ടു ഞെട്ടിപ്പോയ സാര്‍ മറ്റൊരു ഉപായത്തെപ്പറ്റി ചിന്തിച്ചു തുടങ്ങി. കുഴികളില്‍ മണല്‍ നിരത്തി അതിനു മുകളില്‍ കോണ്‍ക്രീറ്റ് ഇട്ടു കൊള്ളാന്‍ സവിനയം സാര്‍ പറഞ്ഞു. ഗ്രേറ്റ് ഐഡിയ! കഥ പറഞ്ഞു കാറ്റ് കൊണ്ടിരിക്കെയാണ് ഖലീല്‍ച്ച ഓട്ട്ത്തിന്‍ രഹസ്യവുമായ് എത്തിയത്.
ഒരു ബാല്യക്കാരിപ്പെണ്ണ് മുപ്പതടി താഴ്ച്ചയുള്ള കിണറ്റില്‍ തുള്ളി.
വേനല്‍ക്കാലം തുടങ്ങിയില്ലെ... എത്രയടി വെള്ളമുണ്ടെന്ന് നോക്കാന്‍ ചാടിയതാവണം. എന്തായലും ഫയര്‍ഫോഴ്‍സ് എത്തി.
അതു കണ്ടിട്ടാണ് ലെവന്മാര്‍ ഓടിയത്.
കിണറ്റിലെന്താ തീ പിടിച്ചോ?

No comments:

Post a Comment