Saturday, September 15, 2012



അങ്ങനെയിരിക്കെ ഒരു കഥ വിരിഞ്ഞു.
കഴുത്തുളുക്കിയവന്റെ കരിക്കുദാനം.

കഴുത്തുളുക്കിയ ഒരാള്‍ ക്ഷീണം മാറ്റാന്‍ കരിക്ക് വാങ്ങുകയും സ്ട്രോ ഇല്ലാത്തതിനാല്‍ അതിലെ പോയ ഒരു ഭിക്ഷക്കാരനു കൊടുക്കുകയും ചെയ്തു. ഉളുക്കിയ കഴുത്തുമായി ശരീരം തിരിച്ചു നടന്ന അയാള്‍ സമൂഹത്തിന്റെ ദുരവസ്ഥകള്‍ കാണാന്‍ വിധിക്കപ്പെടുകയാണ്. നേരെ കഴുത്തുള്ളപ്പോള്‍ അയാള്‍ ഒന്നും കണ്ടതുമില്ല, കാണാന്‍ ശ്രമിച്ചതുമില്ല. തിരിച്ചു ലോഡ്ജിലെത്തിയപ്പോള്‍ ഒരു നഗര ചാനല്‍ 'വേറിട്ട പരിപാടി' എന്ന പേരില്‍ നഗരത്തിലെ ഫ്രെഷായിട്ടുള്ള ചിലത് കാണിക്കുന്നെന്ന് അറിഞ്ഞു. താന്‍ കണ്ട ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് അയാള്‍ പ്രതീക്ഷിച്ചത്. അപ്പോള്‍ അതാ 'കഴുത്തുളുക്കിയവന്റെ കരിക്കുദാനം' എന്ന പേരില്‍ ക്യാമറ തന്റെ ചേഷ്ടകള്‍ ഒപ്പിയെടുത്തിരിക്കുന്നു.

വേദനയുടെ പാരമ്യത്തിലും അയാള്‍ക്ക്‌ ദു:ഖമോ നീരസമോ തോന്നിയില്ല.  ഒരുതരം ജഡത്വം.

No comments:

Post a Comment