Thursday, December 30, 2010

20 മെയ് 2004

വെറുതെയിരുന്നപ്പോള്‍ ഞാന്‍ ഒരു കഥയെഴുതി തീര്‍ത്തു.
"മാലാഖ" യെന്ന് അതിന് പേരിട്ടു.
നാളെ പകര്‍ത്തിയെഴുത്ത് തുടങ്ങണം.
ദേവരാജന്‍സാര്‍‍ കഥ വായിച്ചു.
നല്ല അഭിപ്രായം പറഞ്ഞു.
നാരായണനോട് കഥയുടെ സാരാംശം പറയുകയും ചെയ്തു.
അവനും അതിഷ്ടപ്പെട്ടു.
അങ്ങനെയിരിക്കെയാണ് ദേവരാജന്‍സാറിന്റെ പ്രവചനം വന്നത്.
അദ്ദേഹം എന്റെ കാല്‍ സസൂക്ഷ്മം വീക്ഷിച്ചു.
"വെച്ചടി കയറ്റമാ".
സന്തോഷം. പക്ഷെ പുളു.
"അല്ലെങ്കില്‍ എഴുതി വച്ചോ ഞാന്‍‌ പയുന്നത് സംഭവിച്ചിരിക്കും."
ഞാന്‍‌‍ ചിരിച്ചു.
"നിങ്ങളില്‍ ഒരുപാട് ലക്ഷണങ്ങളുണ്ട്. പത്തു വര്‍‍‌ഷത്തിനുള്ളില്‍ നിങ്ങള്‍ വലിയൊരു പൊസിഷനിലെത്തും."
എവിടുന്ന്?
"സാഹിത്യത്തിലൂടെയൊക്കെ നിങ്ങളൊരുപാട് വളരും."
സന്തോഷം. മുഖസ്തുതിയാണെങ്കിലും!
അനന്തരം ഞങ്ങള്‍ ബഷീറിന്റെ കല്യാണത്തിനു പോയി.
നായനാര്‍ മരിച്ചതു കാരണം ഇന്ന് ഓഫീസ് ലീവയിരുന്നു.

1 comment: